Dieses Blog durchsuchen

Montag, 3. Oktober 2022

ഒരു വിവാഹത്തിന് പറഞ്ഞ (2022) സന്ദേശം

 രാമപുരം വിഅഗസ്തീനോസിന്റെ ദേവാലയത്തിൽ ഒരു വിവാഹത്തിന് പറഞ് (2022) സന്ദേശം!


പ്രിയ വധൂവരന്മാരെ, ബന്ധുമിത്രാദികളെ,

 

ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റം മനോഹരമായ കല്യാണപ്രസംഗം ശ്രവിക്കാനായത് 2018 മെയ്മാസംപത്തൊൻപതാം തിയതിയാണ്അത് ബ്രിട്ടീഷ്  രാജകുമാരൻ ഹാരിയുടെയും വധു മെഗാന്റെയും കല്യാണത്തിന്അമേരിക്കയിലെ എപ്പിസ്കോപ്പൽ ചർച്ചിന്റെ ബിഷപ്പായ മൈക്കിൾ കറി Windsar Castle-ലെ St. George  ചാപ്പലിൽ പറഞ്ഞ പ്രസംഗമാണ്വധൂവരന്മാരായ ഹാരിയും മേഗാനും കല്യാണത്തിന് ക്ഷണിക്കപ്പെട്ട വിശിഷ്ടതിഥികളും മാത്രമല്ല അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ആവേശഭരിതരായത്അന്ന് windsor castle കൊട്ടാരത്തിന് ചുറ്റും കൂടിയ ആയിരക്കണക്കിനാളുകളും അന്ന് ടെലിവിഷനിലും ഇന്റർനെറ്റിലും  പ്രസംഗംകേട്ട എന്നെപ്പോലെ ലക്ഷക്കണക്കിനാളുകളും മനോഹരമായ പ്രസംഗം എന്നതിനെ വിലയിരുത്തിപത്രങ്ങളിലുംനവമാധ്യമങ്ങളിലും ഒട്ടനവധി നല്ല  പ്രതികരണങ്ങൾ   പ്രസംഗത്തിന് കിട്ടി


ഒന്നാമതായി അവിശ്വസനീയമാം വിധം സജീവവും ബോദ്ധ്യ‌ത്തോടുകൂടിയതും ബോദ്ധ്യപ്പെടുത്തുന്നതുമായപ്രസംഗമായിരുന്നു ബിഷപ്പ് മൈക്കിൾ കറിയുടേത്

രണ്ടാമതായി അദ്ദേഹം പ്രസംഗിച്ചത്‌ പരിശുദ്ധ സ്നേഹത്തെക്കുറിച്ചായിരുന്നുവിവാഹാവസരത്തിൽവധൂവരന്മാർ മാത്രമല്ലവിവാഹച്ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവരും സ്നേഹത്തെക്കുറിച്ചു കേൾക്കാൻഇഷ്ടപ്പെടുക സ്വാഭാവികമാണ്.   


"നമ്മൾ സ്നേഹത്തിന്റെ ശക്തി കണ്ടെത്തണം", ബിഷപ്പ് കറി തന്റെ പ്രസംഗത്തിൽ പറഞ്ഞു

"നമ്മൾ സ്നേഹത്തിന്റെ ശക്തി കണ്ടെത്തിയാൽ നമ്മളീ കാണുന്ന ലോകത്തിൽ നിന്നും ഒരു പുതിയ ലോകംസൃഷ്ട്ടിക്കാൻ നമുക്കാകുംസ്നേഹമാണ് അതിനുള്ള ഏക മാർഗ്ഗംസ്നേഹം മരണത്തെക്കാൾ ശക്തമാണ്സ്നേഹത്തിന്റെ  ശക്തി ഒരു വികാരമല്നമ്മൾ സ്നേഹിക്കപ്പടുന്നു എന്ന് തോന്നിയാൽജീവിക്കേണ്ടത്എങ്ങനെയെന്ന്  സ്നേഹം നമ്മെ പഠിപ്പിക്കുംസ്നേഹത്തിന്റെ ഉറവിടം ദൈവം തന്നെയാണ് ". ഏതാണ്ഇതുപോലെയായിരുന്നു ബിഷപ്പ് കറിയുടെ വാക്കുകൾബിഷപ്പ് കറിയുടെ സന്ദേശം ഒരു വിവാഹത്തിന്നൽകാവുന്ന നല്ലൊരു ആശംസയും നല്ലൊരു സന്ദേശവും ണെന്ന് എനിക്കു തോന്നുന്നു.


ഇന്ന് ----യും ----- യും വിവാഹം എന്ന കൂദാശയിലൂടെ സുഖത്തിലും ദുഖത്തിലും ആരോഗ്യത്തിലുംഅനാരോഗ്യത്തിലും സാമ്പത്തിലും ദാരിദ്ര്യത്തിലും ഒരുമിച്ചുനീങ്ങുമെന്ന് പ്രഖ്യാപിക്കുന്നതിലൂടെ പുതിയൊരുലോകം സൃഷ്ടിക്കാൻ തുടക്കമിടുകയാണ്ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു മഹാസംഭവത്തിന്അവ ആരംഭം കുറിക്കുന്നുസ്നേഹത്തിന്റെ ശക്തി അറിഞ്ഞും അനുഭവിച്ചും പകർന്നു കൊടുത്തും മാത്രമേപുതിയൊരു ലോകം സൃഷ്ടിക്കാൻ സാധിക്കൂഇന്ന് ശ്രവിച്ച വിശുദ്ധഗ്രന്ഥ വായനകൾ കുടുംബജീവിതത്തിനുടിസ്ഥാനമായ സ്നേഹത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നവയാണ്

 

നിങ്ങൾ യുറോപ്പിലൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കിൽകിഴക്കൻ യൂറോപ്പിലും പടിഞ്ഞാറൻ യൂറോപ്പിലും, മിക്കവാറുംഎല്ലാ രാജ്യങ്ങളിലും അവിടെയുള്ള നദികളുടെ പാലങ്ങളുടെ രണ്ടു വശത്തുമുള്ള കൈപിടികളിആയിരക്കണക്കിന് താഴുകൾ പൂട്ടി ഇട്ടിരിക്കുന്നത് കാണാൻ സാധിക്കുംഒരു പത്തു വർഷത്തിന് ശേഷം അതേപാലത്തിലൂടെ  കടന്നുപോയാൽ താഴുകളുടെ എണ്ണം കൂടിയിട്ടുള്ളതായി മനസിലാകുംഅത് വധൂവരന്മാർ ലരുംവിവാഹശേഷം ചെയ്യുന്ന ഒരു ആചാരമാണ്വിവാഹശേഷം അവർ  ഏതെങ്കിലും പാലത്തിന് മുകളിലെത്തി താഴ്പാലത്തിന്റെ പിടിയിൽ പൂട്ടിയിട്ട്  അവർ ഒരുമിച്ച് താഴിന്റെ താക്കോൽ ഏറെ ആഴവും ശ്കതമായ ഒഴുക്കും ഉള്ളനദിയിലേക്ക് വലിച്ചെറിയുംഎന്നിട്ടവർ പരസ്പരം പറയും: എന്തൊക്കെ പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടായാലുംഏതെല്ലാം പ്രതിസന്ധികളിലൂടെ അവർ കടന്നു പോയാലും, അവരുടെ ബന്ധം തകരണമെങ്കിൽ അതിനു മുൻപ്അവർ ഒരുമിച്ച് എറിഞ്ഞു കളഞ്ഞ താക്കോൽ ഒരുമിച്ച് കണ്ടെത്തി താഴിന്റെ പൂട്ട് ഒരുമിച്ച് തുറക്കണം എന്ന്

എന്നു പറഞ്ഞാൽ ഒരിക്കലും കുറയാത്തതും തകരാത്തതുമായ ഒരു സ്നേഹബന്ധം  അവർ വിവാഹത്തിലൂടെഉത്ഘാടനം ചെയ്യുകയാണ്


ഞങ്ങളുടെ ആശംസയും പ്രാർത്ഥനയും ഇതാണ്. "പരസ്പരം സ്നേഹിക്കുക" എന്ന ക്രിസ്തുവിന്റെ കൽപ്പനഅതിന്റെ പൂർണ്ണതയിൽ അനുഭവിക്കാൻ നിങ്ങൾക്ക് കഴിയട്ടെ

സ്നേഹത്തിന്റെ ശക്ത്തി അനുഭവിച്ചു നിങ്ങൾക്ക് നിങ്ങളുടെ കുടുംബങ്ങളിലും ഇടവകയിലും ജോലിസ്ഥലത്തുംപുതിയ ഒരു ലോകം ശൃഷ്ടിക്കാൻ നിങ്ങൾക്ക് കഴിയട്ടെ.

നിങ്ങളുടെ പരസ്പരമുള്ള സ്നേഹം ളരുന്നതിനും ശക്തി പ്രാപിക്കുന്നതിനുമായി  നിങ്ങള്ക്ക് വേണ്ടിയുംനിങ്ങളുടെ മാതാപിതാക്കൾക്കും  കുടുംബാംഗങ്ങൾക്കും വേണ്ടിയും സമയം കണ്ടെത്താൻ നിങ്ങൾക്ക്സാധിക്കട്ടെ

നിങ്ങളും നിങ്ങളുടെ കുട്ടികളും ഒക്കെയായി പുതിയൊരു ലോകം കെട്ടിപ്പടുക്കുമ്പോൾ കൂട്ടത്തിൽ എന്നുംദൈവത്തെ ഹൃദയത്തോട് ചേർത്തു പിടിക്കുവാൻ നിങ്ങൾ പ്രാപ്തരാകട്ടെ


ഞാൻ വായിച്ചിട്ടുള്ളതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട പുസ്തകം 

ഫ്രഞ്ച് സാഹിത്യകാരനായ അന്റോൺ സ്പുറി  എഴുതിയ "കൊച്ചുരാജകുമാരൻഎന്ന കൃതിയാണ്ഏതാണ്ട്അറുപത് പേജുകൾ മാത്രമുള്ള വളരെ ചെറിയ ഒരു പുസ്തകം പുസ്തകത്തിന്റെ അവസാന ഭാഗത്ത് അതിലെഒരു കഥാപാത്രം തന്റെ സ്നേഹിതനോട് പറയുന്ന വാചകമുണ്ട്.

"ഏറ്റം മനോഹരമായ കാഴ്ചകൾ ഹൃദയം കൊണ്ട് മാത്രമേ കാണാൻ  കഴിയുകയുള്ളുനേത്രങ്ങൾക്കു അവഅദൃശ്യമാണ്.  നിന്നെ വിശ്വസിക്കുന്നവരോട് ജീവിതകാലം മുഴുവൻ നീ കടപ്പെട്ടിരിക്കുന്നു.  നിന്റെ റോസാപ്പൂവ്നിന്റെ ജീവിതകാലം മുഴുവൻ വാടാതിരിക്കാനുള്ള ഉത്തരവാദിത്തം നിനക്ക് മാത്രമാണ്." 


ഇന്ന് വിവാഹിതരാകുന്ന വധൂവരന്മാരോടും  നാളുകളായി വിവാഹജീവിതം യിക്കുന്ന ദമ്പതികളോടും വിവാഹംഴിക്കാൻ ആഗ്രഹിക്കുന്നവരോടും എനിക്കു പറയാനുള്ളതും അത് തന്നെയാണ്. "നിന്റെ റോസാപ്പൂവ് നിന്റെജീവിതകാലം മുഴുവൻ വാടാതിരിക്കാനുള്ള ഉത്തരവാദിത്തം നിനക്ക് മാത്രമാണ്."

വി പൗലോസ് കൊറിന്ത്യാക്കാർക്കുള്ള ഒന്നാം ലേഖനം പതിമൂന്നാം അദ്ധ്യായത്തിൽ എഴുതിയിരിക്കുന്നുസ്നേഹംവിശ്വാസംപ്രതീക്ഷഅതിൽ ന്നാമത്തേതും മഹത്തരവും സ്നേഹമാണ്:

പ്രിയ വധൂവരന്മാരെ,

നിങ്ങളിൽ സ്നേഹം ഒരിക്കലും മരിക്കാതിരിക്കട്ടെ

വിശ്വാസം ഒരിക്കലും കുറയാതിരിക്കട്ടെ

പ്രതീക്ഷ ഒരിക്കലും കെടാതിരിക്കട്ടെ.


വിഅഗസ്തീനോസിന്റെ വാക്കുകൾ ആശം സയായി നൽകി എന്റെ സന്ദേശം അവസാനിപ്പിക്കുകയാണ്:"സ്നേഹത്തിന്റെ വേരുകൾ നിങ്ങളുടെ ഹൃദയങ്ങളിൽ ആഴ്ന്നിറങ്ങട്ടെ!" 


വധൂവരൻമാർക്കും  മംഗളമുഹൂർത്തത്തിൽ പങ്കുചേരാൻ എത്തിയിരിക്കുന്ന എല്ലാവർക്കും  ദൈവത്തിന്റെഅനുഗ്രഹവും സ്നേഹവും ഹൃദയപൂർവം ആശംസിക്കുന്നുആമ്മേൻ!

ജോസഫ് പാണ്ടിയപ്പള്ളിൽ 


Samstag, 1. Oktober 2022

മനുഷ്യപുത്രന്റെ ഉയർത്തപ്പെടൽ:.കൈത്താക്കാലം നാലാം ഞായർ യോഹന്നാൻ 12:22-33

കൈത്താക്കാലം നാലാം ഞായർ യോഹന്നാൻ 12:22-33 ചൈനീസ് ചിത്രകാരനായ Dao Zi -യുടെ പ്രസിദ്ധമായ ഒരു ചിത്രത്തിന് അദ്ദേഹം കൊടുത്തിരിക്കുന്ന പേര്  "ദൈവവും സ്വർണ്ണവും: എത്ര കിട്ടിയാൽ നമുക്ക് മതിവരും?" എന്നാണ്. സ്വർണ്ണം കൊണ്ട് വരച്ച ഒരു ചിത്രമാണിത് എന്നാണെന്റെ ഓർമ്മ. ഈ പേര് ആക്ഷേപഹാസ്യം എന്ന് തോന്നാം! സ്വർണ്ണം സമ്പത്തിനെയും ആഡംബരത്തെയും സുഖലോലുപതയേയും സൂചിപ്പിക്കുന്നു. ദൈവം നമ്മുടെ ആത്യന്തിക ജീവിതലക്ഷ്യത്തെ സൂചിപ്പിക്കുന്നു. ഇതിൽ ഏതെങ്കിലും സ്വന്തമാക്കാനും വർദ്ധിപ്പിക്കാനും പരിശ്രമിക്കുമ്പോൾ എത്ര കിട്ടിയാലും മതിവരില്ല എന്നൊരു ധ്വനി ഈ പേരിലുണ്ട്. ഇതിൽ ഏതെങ്കിലും സ്വന്തമാക്കാനും വർദ്ധിപ്പിക്കാനും പരിശ്രമിക്കുമ്പോൾ മറ്റതിനോട് ആഭിമുഖ്യം കുറയും എന്ന ധ്വനിയും ഇതിനുണ്ട്. ഇത് രണ്ടും ഒരുപോലെ നമ്മെ ആകർഷിക്കുമെന്നും സൂചനയുണ്ട്. ദൈവമില്ലാത്ത സമ്പത്തും സുഖവും,  സമ്പത്തും സുഖവും ഇല്ലാത്ത ദൈവവും അവതരിപ്പിച്ചിട്ട് ഇതിൽ ഏതു നമ്മൾ തിരഞ്ഞെടുക്കുമെന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നില്ലേ എന്നും   ഈ കലാകാരന്റെ സൃഷ്ടിയും കുറിപ്പും കാണുമ്പോൾ തോന്നും. ഇന്നത്തെ സുവിശേഷം വായിച്ചപ്പോൾ ഓർമ്മ വന്നത് Dao zi എന്ന ഈ ചൈനീസ് കലാകാരന്റെ  "ദൈവവും സ്വർണ്ണവും: എത്ര കിട്ടിയാൽ നമുക്ക് മതിവരും?" എന്ന ചിത്രവും അതുണർത്തുന്ന ചോദ്യങ്ങളും ആണ്. കാരണം ദൈവതിരുമുൻപിൽ സ്വീകാര്യനാകാൻ ത്യാഗവും സഹനവും നഷ്ടവും ആവശ്യമാകുമെന്ന സന്ദേശമാണ് ഇന്നത്തെ സുവിശേഷം നൽകുന്നത്. ക്രിസ്തുവിന്റെ സഹനവും ക്രിസ്തുവിന്റെ പേരിലുള്ള ക്രൈസ്തവരുടെ സഹനവും വെറുതെയാകില്ല എന്നും വചനം സൂചിപ്പിക്കുന്നു. മനുഷ്യപുത്രന്റെ ഉയർത്തപ്പെടൽ, പുറം തള്ളപ്പെടുന്ന ഈ ലോകത്തിന്റെ അധികാരി,  എല്ലാവരെയും തന്നിലേക്ക് ആകർഷിക്കുമെന്ന ഈശോയുടെ വാഗ്ദാനം, പ്രകാശത്തിന്റെ മക്കളായി ജീവിക്കാനുള്ള ആഹ്വാനം, ക്രിസ്തുവിന്റെ മരണത്തെക്കുറിച്ചുള്ള പ്രവചനം തുടങ്ങിയ വിഷയങ്ങളാണ് ഇന്നത്തെ സുവിശേഷത്തിലെ പ്രതിപാദനം. അവയിൽ മനുഷ്യപുത്രന്റെ മഹത്വപ്പെടലും അതാവശ്യപ്പെടുന്ന ത്യാഗവും ആണ് ഒരു പ്രധാന വിഷയം. അതായതു ഈശോ തന്റെ  മഹത്വപ്പെടലിനെ ക്കുറിച്ച് സംസാരിക്കുന്നു. ഈശോയുടെ മഹത്വപ്പെടൽ സഹനത്തിലൂടെയും മരണത്തിലൂടെയും ആണ്. ഓശാന പാടി ജനം ഈശോയെ എതിരേറ്റപ്പോൾ ഈശോ അവരോടു തന്റെ സഹനത്തെക്കുറിച്ചും മനുഷ്യരുടെ നെറികേടിനെകുറിച്ചും സംസാരിക്കുന്ന ഭാഗമാണിത്. ഗ്രീക്കുകാർ ഈശോയെ കാണാനും ഈശോയോടു സംസാരിക്കാനും ആഗ്രഹിച്ചു വന്നപ്പോഴാണ് തന്റെ മഹത്വീകരണത്തെക്കുറിച്ചു ള്ള ഈശോയുടെ ഈ വെളിപ്പെടുത്തൽ. ഈശോയുടെ പ്രഭാഷണങ്ങൾ പ്രസിദ്ധവും പൊതുജനത്തിന് പ്രതീക്ഷ നൽകുന്നതും ആയിരുന്നതുകൊണ്ടും ഈശോയുടെ പ്രവൃത്തികൾ രോഗികൾക്കും ദരിദ്രർക്കും അവഗണിക്കപ്പെട്ടവർക്കും പീഡിതർക്കും ആശ്വാസവും ആൽമവിശ്വാസവും നൽകിയിരുന്നതുകൊണ്ടും ഗ്രീക്കുകാർ മാത്രമല്ല മറ്റു പലരും ഈശോയെ കേൾക്കാനും ഈശോയോടു സംസാരിക്കാനും ആഗ്രഹിച്ചിരുന്നു. എന്നാൽ അവരൊന്നും പ്രതീക്ഷിച്ച വിഷയങ്ങളല്ല ഈശോ അവരോട് ഇപ്രാവശ്യം സംസാരിച്ചത്.ഈശോയുടെ അത്ഭുതങ്ങൾ കാണുന്നതിനോ, വചനങ്ങൾ  കേൾക്കുന്നതിനോ, പ്രസിദ്ധനായ  ഈശോയെ  ഒരു നോക്ക് കാണുന്നതിനോ മാത്രം വരുന്നവരെ ആവേശഭരിതരാക്കുന്ന  വാക്കുകളല്ല ഇശോയുടെത്‌. വലിയൊരു ഫാൻ ഉള്ള സ്റ്റാർ ആയി ഉയർന്നു നിൽക്കുക ഈശോയുടെ താത്പര്യമല്ല. ഈശോയെ അനുഗമിക്കാൻ  താല്പര്യമുണ്ടോ എന്നത് മാത്രമാണ് പ്രസക്തം. ഈശോയെ സ്രവിക്കുന്നവരെയും സേവിക്കാൻ ആഗ്രഹിക്കുന്നവരെയും തന്നെ അനുഗമിക്കാൻ ഈശോ ക്ഷണിക്കുന്നു. ഈശോയുടെ ക്ഷണം സ്വീകരിക്കുന്നവരിൽനിന്നും  ത്യാഗപൂർണ്ണമായ ജീവിതം അവിടുന്ന് ആവശ്യപ്പെടുന്നു.ക്രിസ്തുവിനെ അനുഗമിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പലതും ഉപേക്ഷിക്കേണ്ടി വരുമെന്ന താക്കീതും ഈശോ നൽകുന്നു. ചിലപ്പോൾ ഈ ഉപേക്ഷിക്കൽ വലിയൊരു ത്യാഗമായി മാറാം. ക്രിസ്തുവിനെ അനുഗമിക്കുക എന്നാൽ ദൈവവുമായി ആഴമായ ബന്ധത്തിൽ ആയിരിക്കുക എന്നർത്ഥം. ദൈവത്തിൽ ജീവിക്കുക, ദൈവത്തിന്റേതായി ജീവിക്കുക,  എന്നും സാരം. ഗോതമ്പുമണി നിലത്തു വീണഴിഞ്ഞു ഫലം പുറപ്പെടുവിക്കുന്നതുപോലെ എന്ന് പറയുമ്പോൾ ക്രിസ്തുവിനെ അനുഗമിക്കാൻ അടിസ്ഥാനപരമായ ഒരു പരിണാമം നമ്മിൽ ആവശ്യപ്പെടുന്നു എന്നർത്ഥം. അഴിഞ്ഞുപോകുന്ന ഒരു ഗോതമ്പുമണിയിൽ നിന്നും പുതൊയൊരു ഗോതമ്പ് ചെടിയും നൂറു കണക്കിന് ഗോതമ്പ് മണികളും ആണ് സൃഷ്ടിക്കപ്പെടുന്നത്. ഈ നൂറുകണക്കിന് ഗോതമ്പുമണികൾ അഴിയുമ്പോൾ നൂറു  കണക്കിന് ഗോതമ്പുചെടികളും ആയിര  കണക്കിനും പതിനായിരക്കണക്കിനും  ഗോതമ്പുമണികളും സൃഷ്ടിക്കപ്പെടും. അവ വീണ്ടും ലക്ഷങ്ങളായി പെരുകുന്ന പ്രക്രിയ തുടരും. നന്മ ചെയ്യുന്നതിനുവേണ്ടി ത്യാഗം സഹിക്കുന്നവർ ഈ ഗോതമ്പുമണി  പോലെയാണ്. ഇശോ നന്മ ചെയ്യാനും മനുഷ്യരെ സമൃദ്ധിയിലേക്കും സ്വതന്ത്ര്യത്തിലേക്കും നയിക്കാനും സ്വന്തം ജീവൻ പോലും ത്യജിക്കുന്നു എന്ന് പ്രഖ്യാപിക്കയാണ്. അതുകൊണ്ടാണ് ദൈവം ഈശോയെ മഹത്വീകരിക്കുന്നത്. കൊല്ലപ്പെട്ട ഈശോക്ക്  മരണത്തിന് കീഴടങ്ങേണ്ടി വന്നില്ല. അവിടുന്ന് മഹത്വപൂർണ്ണനായി ഉയിർത്തു. ഈശോയുടെ ഉത്ഥാനം ഈശോയുടെ മഹത്വീകരണം ആയിരുന്നു. അതിന് കാരണം സ്വന്തം ജീവൻ പോലും ത്യജിക്കാൻ മാത്രം തീവ്രമായ മനുഷ്യരുടെ  നന്മക്കും സമൃദ്ധിക്കും വേണ്ടിയുള്ള ഈശോയുടെ സമർപ്പണം ആയിരുന്നു. ക്രിസ്തുവിനെപ്പോലെ സ്വന്തം ജീവൻ പോലും ഉപേക്ഷിക്കാൻ നമുക്ക് സാധിച്ചെന്നു വരില്ല. അത്ര തീവ്രമായ സമർപ്പണം ആരും നമ്മിൽ നിന്നും ഇന്ന് പ്രതീക്ഷിക്കുന്നും ഇല്ല. എന്നാൽ മഹത്വീകരണത്തിന്റെ ഉന്നതിയും അത് നൽകുന്ന ആൽമനിർവൃതിയും ത്യജിക്കലിന്റെ ആഴവും തോതും അനുസരിച്ചു ആയിരിക്കും എന്ന സൂചന നമുക്കവഗണിച്ചുകൂട. അതുകൊണ്ട് നമുക്കു നമ്മുടെ കഴിവും പ്രാപ്തിയും നമ്മുടെ ജീവിത സാഹചര്യങ്ങളും അനുസരിച്ചു മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനും സമൃദ്ധിക്കുമായി ത്യാഗം സഹിക്കാം. അതിനുതകുന്ന പ്രതിഫലം നമുക്ക് പ്രതീക്ഷിക്കാം! "ദൈവവും സ്വർണ്ണവും: എത്ര കിട്ടിയാൽ നമുക്ക് മതിവരും?" എന്ന ചോദ്യത്തിന് "ദൈവം അതിരില്ലാതെ വന്നു നിറയട്ടെ" എന്ന് നമുക്ക് മറുപടി പറയാം! അതിനായി പ്രാർത്ഥിക്കാം!ദൈവം അനുഗ്രഹിക്കട്ടെ!ജോസഫ് പാണ്ടിയപ്പള്ളിൽ